പോളണ്ടില്‍ ജോലി ഉറപ്പെന്ന് വാഗ്ദാനം, തട്ടിയത് ലക്ഷങ്ങള്‍, 45കാരി റിമാന്‍ഡില്‍

കൊച്ചി: കണ്‍സള്‍ട്ടന്#സി ഏജന്‍സി ഉടമയും ജീവനക്കാരും ചേര്‍ന്ന് പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായ നാല്‍പ്പത്തിയഞ്ചുകാരി റിമാന്‍ഡില്‍. വാഴക്കാല മലയില്‍ വീട്ടില്‍ ജീന തോമസാണ് പിടിയിലായത്.

തിരുവല്ല തിരുമൂലപുരം തടത്തില്‍ ഡേവിഡ് ജോസഫാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്‌നി, സംഗീത, അഗസ്റ്റിന്‍ എന്നിവരും പങ്കാളികളാണെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

കളമശേരിയില്‍ കുസാറ്റ് ജംക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ജോസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് ജീന. എന്നാല്‍ വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

also read: ഭര്‍ത്താവ് ഒപ്പം നിന്നു, പ്രണയം നടിച്ച് 68കാരനെ ഹണി ട്രാപ്പിലാക്കി പ്രമുഖ വ്‌ലോഗര്‍ കൈക്കലാക്കിയത് 23 ലക്ഷം രൂപ, കേസ്

സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്ന് ഡേവിഡില്‍നിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കല്‍നിന്നു ഓരോ ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയ ശേഷം, പോളണ്ടില്‍ പോകാന്‍ കാലതാമസം ഉണ്ടെന്ന് അറിയിച്ചു.

റഷ്യയ്ക്കു പോകാന്‍ താല്‍പര്യമുണ്ടോയെന്നും സ്ഥാപനം ചോദിച്ചു. എന്നാല്‍ ഡേവിഡ് ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങള്‍ പോകുന്നില്ലെന്ന് അറിയിച്ചു. സഹോദരങ്ങളുടെ പാസ്‌പോര്‍ട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ലെന്നു പരാതിയില്‍ പറയുന്നു.

also read: 40 വർഷം മുൻപ് പുഴയിൽ നഷ്ടപ്പെട്ടെന്ന് കരുതിയ അമ്മയെ ‘കേരളം’ തിരിച്ചു നൽകി; നന്ദിയോടെ മക്കൾ

ജോബ് വീസ എന്നു പറഞ്ഞ് ഡേവിഡ് ജോസഫിനു നല്‍കിയത് ബിസിനസ് വീസയായിരുന്നു. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോള്‍ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും കബളിപ്പിക്കലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Exit mobile version