നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു, വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിത്തൂങ്ങി യുവതി, നടുക്കം

കാസര്‍കോട്: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് ആത്മഹത്യ ചെയ്തത്.

നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷമായിരുന്നു ബിന്ദു ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 2നാണ് സംഭവം. കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിലാണ് ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

also read:ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിന്‍ ഇടിച്ച് അപകടം, കോട്ടയത്ത് റെയില്‍വെ ജീവനക്കാരന്‍ മരിച്ചു

ബിന്ദുവിന്റെ കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിന്ദുവിന്റെ ഭര്‍ത്താവ് ശരത്ത് തൊടുപുഴ സ്വദേശിയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. 6 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഭര്‍തൃവീട്ടില്‍ നിന്നു 2 ദിവസം മുന്‍പാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്.

also read;മൂവാറ്റുപുഴയില്‍ കുളിയ്ക്കുന്നതിടെ മുത്തശ്ശിയും കൊച്ചുമകളും മുങ്ങിമരിച്ചു

കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു. ഇവര്‍ക്ക് ശ്രീഹരി എന്ന മകന്‍ കൂടിയുണ്ട്. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version