ഭര്‍ത്താവ് ഒപ്പം നിന്നു, പ്രണയം നടിച്ച് 68കാരനെ ഹണി ട്രാപ്പിലാക്കി പ്രമുഖ വ്‌ലോഗര്‍ കൈക്കലാക്കിയത് 23 ലക്ഷം രൂപ, കേസ്

മലപ്പുറം: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ വ്‌ലോഗറായ 28 വയസ്സുകാരിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം ജില്ലയിലാണ് സംഭവം. വ്‌ലോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെതിരെയുമാണ് കേസ്.

കല്‍പകഞ്ചേരി സ്വദേശിയാണ് ഹണി ട്രാപ്പില്‍പ്പെട്ടത്. വ്‌ലോഗറായ റാഷിദ ഉന്നതസ്വാധീനമുള്ള ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല.

also read; ഇരുവൃക്കകളും തകരാറിലായി ആതിരയുടെ ദുരിത ജീവിതം; കൈകോർത്ത് നാട്ടുകാർ, അമ്പാടിമലയിലെ ബിരിയാണി ചലഞ്ച് വിജയം, സ്വരൂപിച്ചത് 10 ലക്ഷം

കൂടാതെ ഭര്‍ത്താവ് തന്നെയാണ് രഹസ്യമായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് ഭീഷണിയുടെ സ്വരം ഉയരുകയായിരുന്നു.

also read; ജിം ഡ്രസ് അല്ല, സാരി ധരിച്ച് ജിമ്മിൽ 56കാരിയുടെ വർക്കൗട്ട്; പിന്തുണ നൽകിയത് മകനെന്ന് ചെന്നൈ സ്വദേശിനി

സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ 23 ലക്ഷം രൂപ തട്ടിയെടുത്തത്.

Exit mobile version