ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച് യുവാവ്

പത്തനംതിട്ട: ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകിയതില്‍ ക്ഷുഭിതനായ യുവാവ് ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചു. പത്തനംതിട്ടയിലാണ് നടുക്കുന്ന സംഭവം. യുവാവിന്റെ ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്.

ബംഗാള്‍ സ്വദേശിയായ ജിതിന്‍, പൂര്‍ണ്ണിമ, സോമന്‍, ഗീവര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കവലക്ക് സമീപത്തുള്ള ചിക് ഇന്‍സിലാണ് സംഭവം. സംഭവത്തില്‍ ജിതിന്‍ എന്നയാളെയും രണ്ട് കൂട്ടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

also read:

ജിതിനും കൂട്ടുകാരും ഹോട്ടലില്‍ ചിക്കന്‍ ഫ്രൈ വാങ്ങാനായി എത്തിയതായിരുന്നു. ചിക്കന്‍ ഫ്രൈ പാകം ചെയ്യാന്‍ 25 മിനിറ്റ് വേണ്ടി വരുമെന്ന് ജീവനക്കാര്‍ ഇവരോട് പറഞ്ഞു. എന്നാല്‍ പത്ത് മിനിറ്റ് കഴിഞ്ഞ് തിരികെയെത്തിയ സംഘം വീണ്ടും ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ടു.

റെഡിയായില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ ജിതിന്‍ ജീവനക്കാരന്റെ കഴുത്തിന് പിടിച്ച് ആക്രമിച്ചു. തുടര്‍ന്ന് ബംഗാള്‍ സ്വദേശികളായ മൂന്ന് പേരെയും ആക്രമിച്ചു. ബഹളം കേട്ട് പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ജിതിനും സുഹൃത്തുകളും പുറത്തേയ്ക്ക് ഓടി. ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ജിതിന്റെ രണ്ട് സുഹൃത്തുകളും പിന്നാലെ സ്റ്റേഷനിലെത്തി.

Exit mobile version