അതിര്‍ത്തി തര്‍ക്കം; തിരുവനന്തപുരത്ത് വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തി കയറ്റി അയല്‍വാസികള്‍, 50കാരി വെന്റിലേറ്ററില്‍

അയല്‍വാസികളായ അനീഷ്, നിഖില്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ventilator

തിരുവനന്തപുരം: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസികളായ അനീഷ്, നിഖില്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

also read: യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിസ്ഥാപകനുമായ മുലായം സിങ് യാദവ് വിടവാങ്ങി

അതേസമയം, കഴിഞ്ഞ ദിവസം മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റിയിരുന്നു. സംഭവത്തില്‍ തീര്‍ത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്.

പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷ് ആണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്ന് അതിക്രൂരമായ മറ്റൊരു കൊലപാതക വാര്‍ത്ത വരുന്നത്.

Exit mobile version