നാല് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ ജാതിയധിക്ഷേപവും പീഡനവും; ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

പുത്തൻനട: ഭര്ൃതൃവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നുമാസം ഗർഭിണിയായ യുവതിയെയാണ് വക്കം പുത്തൻനടയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരവിള പാട്ടത്തിൽവീട്ടിൽ സുനുവിന്റെ ഭാര്യ രഞ്ജിനി(36)യെയാണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രഞ്ജിനിയുടെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണു കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സുനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

രഞ്ജിനിയും സുനുവും വക്കത്തെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരായിരുന്നു. പ്രണയിച്ചാണ് വിവാഹിതരായത്. ദമ്പതികൾക്കു മൂന്നു വയസ്സുള്ള മകനുണ്ട്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട ഇവർ നാലു വർഷങ്ങൾക്കു മുൻപാണു വിവാഹിതരായത്. ചന്ദ്രൻ-ഓമന ദമ്പതികളുടെ മകളാണ് രഞ്ജിനി

ALSO READ- നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചു; പൊട്ടിക്കരഞ്ഞിട്ടും കേൾക്കാതെ ഉദ്യോഗസ്ഥ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പട്ടികജാതിയിൽപെട്ട രഞ്ജിനിയെ സുനു ജാതിപറഞ്ഞ് ആക്ഷേപിക്കുന്നതും മദ്യപിച്ചു വീട്ടിലെത്തി ആക്രമിക്കുന്നതും പതിവായിരുന്നെന്ന് ബന്ധുക്കൾ പോലീസിനു കൈമാറിയ പരാതിയിലുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ.

Exit mobile version