തന്റേത് ഒരു രോഗം; മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്നമാണെന്നും ശ്രീജിത്ത് രവിയുടെ വാദം; കുടുക്കിയത് പോലീസിന്റെ ജാഗ്രത

തൃശൂർ: 2016ൽ കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പോക്‌സോ നിനിൽക്കില്ലെന്ന വാദത്തിന്റെ പുറത്ത് താരം രക്ഷപ്പെട്ടിരുന്നു. നിയമത്തിന്റെ പഴുതുകൾ വിദ്യയാക്കിയായിരുന്നു ശ്രീജിത്തിന്റെ ഊരിപ്പോകൽ. എന്നാൽ തൃശ്ശൂരിൽ വെച്ചും ഇതേ കുറ്റകൃത്യം ആവർത്തിച്ച നടനെ പോലീസ് കൈയ്യോടെ പൊക്കിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവാകുമ്പോൾ നടന് രക്ഷപ്പെടാൻ പ്രയാസമാകുമെന്നാണ് വിവരം.

പോക്സോ വകുപ്പ് പ്രകാരം ഇന്ന് പുലർച്ചെയാണ് ശ്രീജിത്തിനെ പോലീസ് പിടികൂടിയത്. തൃശൂർ അയ്യന്തോളിലെ പാർക്കിന് സമീപമെത്തിയ നടൻ ശ്രീജിത്ത് രവി കുട്ടികളോട് പരസ്യനഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സെൽഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം കാറോടിച്ച് അതിവേഗതയിൽ പോയി. ജൂലൈ നാലിനായിരുന്നു സംഭവം.

കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെസിസിടിവി പരിശോധന തുടങ്ങുകയും പിന്നീട് നടന്റെ വാഹനമാണിതെന്ന് തിരിച്ചറിഞ്ഞ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. തൃശൂർ പൊലീസിന്റെ അന്വേഷണ മികവാണ് ശ്രീജിത്ത് രവിയെ കുടുക്കിയത്. നഗരത്തിലെ എല്ലാ ക്യാമറയും അരിച്ചു പറുക്കിയതിൽ നിന്ന് കറുത്ത സഫാരി കാറായിരുന്നു പ്രതിയുടേതെന്ന് തിരിച്ചറിയുകയായിരുന്നു.

ALSO READ- ബൈക്കിൽ ലോറിയിടിച്ചു; സർക്കാർ സ്‌കൂളിൽ അധ്യാപികയായി ചേരാനായി പോയ യുവതിക്കും സഹോദരനും ദാരുണമരണം; കണ്ണൂരിലെ അപകടത്തിൽ തോരാക്കണ്ണീർ

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2016 ഓഗസ്റ്റ് 27ന് പാലക്കാട് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളും നടൻ ശ്രീജിത് രവിക്കെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു പരാതി. അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞുള്ള അറസ്റ്റും മറ്റും കാരണം ശ്രീജിത്ത് കേസിൽ നിന്നും രക്ഷപ്പെട്ടു.

ഇത്തവണ ഇതുപോലെ താരം രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച തൃശ്ശൂർ പോലീസ് ശക്തമായ തെളിവുകളോടെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടു വന്ന ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അവരെ കൂടെ കിട്ടുന്ന വിധത്തിൽ സെൽഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് പോലീസിന് ലഭിച്ച സൂചന.

ALSO READ- മോഹൻലാൽ പെണ്ണുപിടിയനെന്ന തരത്തിലെ ഗോസിപ്പുകൾ ഇറക്കുന്നതിൽ മമ്മൂട്ടിക്കും പങ്കുണ്ട്; ആലപ്പി അഷറഫ് പറഞ്ഞെന്ന് മോഹൻലാൽ ആരാധകൻ സന്തോഷ് വർക്കി

തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിലായിരുന്നു ഇത്തവണ ഇയാളുടെ ലൈംഗിക വൈകൃതം. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് പോലീസിൽ പരാതി എത്തിയത്.

അതേസമയം, തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുകയാണ്. ഇതിനിടെ, പ്രതിയെ കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Exit mobile version