മോഹൻലാൽ പെണ്ണുപിടിയനെന്ന തരത്തിലെ ഗോസിപ്പുകൾ ഇറക്കുന്നതിൽ മമ്മൂട്ടിക്കും പങ്കുണ്ട്; ആലപ്പി അഷറഫ് പറഞ്ഞെന്ന് മോഹൻലാൽ ആരാധകൻ സന്തോഷ് വർക്കി

മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ കമന്റിലൂടെ സോഷ്യൽമീഡിയയിൽ താരമായി മാറിയയാളാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ കടുത്ത ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഇപ്പോഴിതാ മോഹൻലാലുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒരിക്കൽ വേദനിപ്പിച്ചാൽ അത് ജീവിതത്തിൽ മറക്കാത്ത ആളാണ് മോഹൻലാൽ എന്നാണ് സന്തോഷ് പറയുന്നത്. അതുകൊണ്ടാണ് മോഹൻലാൽ ഇപ്പോൾ കമൽ, ജയരാജ്, ഹരിഹരൻ എന്നീ സംവിധായകർക്കൊന്നും മോഹൻലാൽ ഡേറ്റ് കൊടുക്കാത്തതെന്നും സന്തോഷ് പറയുന്നുണ്ട്.

മോഹൻലാൽ ഈ കാണിക്കുന്നത് മണ്ടത്തരമാണ്. മമ്മൂട്ടിയുടെ വളരെ അച്ചടക്കമുള്ള ജീവിതമാണ്. അദ്ദേഹം ഇപ്പോൾ ഒരു ഇമേജ് ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നതെന്നും പലയിടത്തും പോയി ഒരു നല്ല മനുഷ്യൻ ഇമേജ് ഉണ്ടാക്കുകയാണെന്നും സന്തോഷ് വർക്കി പറയുന്നു. ഇക്കാര്യം തന്നോട് ശ്രീകുമാരൻ തമ്പി പറഞ്ഞതാണെന്നും മോഹൻലാലിന്റെ ഇമേജ് വളരെ മോശമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മോഹൻലാൽ വുമണൈസറാണെന്ന് കാണിച്ച് ഒരുപാട് ഗോസിപ്പുകൾ ഇറക്കുന്നുണ്ട്. അതിന് പിന്നിൽ മമ്മൂട്ടി കളിച്ചിട്ടുണ്ട് എന്നാണ് ആലപ്പി അഷറഫ് എന്ന ഡയറക്ടർ തന്നോട് പറഞ്ഞത്. സിനിമ ഫീൽഡിൽ 80 ശതമാനം പേരും പെണ്ണുപിടിയൻമാർ ആണെന്നും അദ്ദേഹം തന്നോട് പറഞ്ഞെന്നും സന്തോഷ് അവകാശപ്പെടുന്നു.

ALSO READ- അർബുദം ശ്വാസകോശത്തിലും പടർന്നു; പത്തുമാസം മാത്രം ആയുസ് വിധിച്ച് ഡോക്ടർമാർ; ഒടുവിൽ മരുന് പരീക്ഷണത്തിൽ അർബുദത്തെ 100 ശതമാനം തോൽപ്പിച്ച് മലയാളിയായ ജാസ്മിൻ

ഗീതം എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചാണ് അഭിനയിച്ചത്. അതിൽ രണ്ടുപേർക്കും ഈക്വൽ റോൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്ന ൽ ചിത്രത്തിൽ മോഹൻലാൽ ഡബ്ബ് ചെയ്യാനെത്തിയപ്പോൾ പല സീനും ഇല്ല. മമ്മൂട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ആ സീൻ എടുത്തുകളഞ്ഞത്. അത് മോഹൻലാലിനെ വല്ലാതെ വേദനിപ്പിച്ചു. മോഹൻലാൽ മമ്മൂട്ടിയോട് ഒന്നും പറയാതെ ആ ഡയറക്ടറോട് ഇനി ഡേറ്റ് തരില്ല എന്ന് പറയുകയായിരുന്നെന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.

ആന്റണി പെരുമ്പാവൂർ മോഹൻലാലിനേക്കാൾ സിൻസിയർ ആണ്. മോഹൻലാലിന്റെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിനറിയാം. മോഹൻലാലിനെ ഒരിക്കലും ആൻറണി പെരുമ്പാവൂരിനു വെറുപ്പിക്കാൻ പറ്റില്ല. മോഹൻലാൽ ഒരു ലോബിയിൽ ആണ്. ആന്റണി പെരുമ്പാവൂർ മറ്റുമാണ് എല്ലാം തീരുമാനിക്കുന്നത്. മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിൽ പോയിട്ടുണ്ട് അവിടെ ഒരു ക്യാംപ് ഉണ്ടായിരുന്നു. എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ ശ്രീവിദ്യയുടെ കഥാപാത്രത്തെ അവരുടെ ആൾക്കാർ കൊല്ലുകയാണ് ചെയ്യുന്നത്. അത്തരമൊരു സ്റ്റേജിലേക്ക് മോഹൻലാൽ പോകുമോ എന്നാണ് എന്റെ സംശയം എന്നാണ് ആന്റണിയെ കുറിച്ച് സന്തോഷ് വർക്കി പറയുന്നത്.

Exit mobile version