ജെസ്‌ന മരിയയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്; ആസൂത്രിതമായി നാടിവിട്ടതെന്ന് നിഗമനം

കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും 4 വർഷം മുൻപു കാണാതായ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താനായി കണ്ടെത്താൻ സിബിഐ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെലോ നോട്ടിസ് പുറപ്പെടുവിച്ചു.

2018 മാർച്ച് 22നു കാണാതായ ജെസ്‌ന എവിടെയാണെന്ന കാര്യത്തിൽ കൃത്യമായ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണു യെലോ നോട്ടിസ്. ജെസ്‌ന രാജ്യത്തു നിന്നും കടന്നിരിക്കാമെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

ജെസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റർപോളിനു കൈമാറിയിട്ടുണ്ട്. ജെസ്നയെ കണ്ടെത്താൻ സഹോദരൻ ജെയ്‌സ് ജോൺ ജയിംസ് ഉൾപ്പെടെ നൽകിയ ഹർജിയിൽ 2021 ഫെബ്രുവരി 19നാണു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ALSO READ- ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു; കണ്ണീർകുറിപ്പ് പങ്കുവെച്ച് താരം

ഇതുവരെ ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിക്കുകയും സിബിഐ മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.

Exit mobile version