സിദ്ധീഖിന്റെ ഹോട്ടലിന് മുന്നിലെ ബോര്‍ഡ് നീക്കാന്‍ നഗരസഭ ജീവനക്കാരെത്തി; സമ്മതിക്കില്ലെന്ന് താരം; ഒടുവില്‍ തമ്മില്‍ തല്ലി നാട്ടുകാരും ജീവനക്കാരും സിദ്ധീക്കും!

നടന്‍ സിദ്ധീഖിന്റെ സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിലുള്ള ഹോട്ടലിനു മുന്‍പിലെ പരസ്യ ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്നത് കടുത്ത വാക്കേറ്റം.

കാക്കനാട്: നടന്‍ സിദ്ധീഖിന്റെ സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിലുള്ള ഹോട്ടലിനു മുന്‍പിലെ പരസ്യ ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്നത് കടുത്ത വാക്കേറ്റം. സിദ്ധീഖ് നഗരസഭ ജീവനക്കാരും നാട്ടുകാരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൃക്കാക്കര നഗരസഭാ ജീവനക്കാരാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബോര്‍ഡ് നീക്കാനെത്തിയത്. ഏതാനും ദിവസങ്ങളായി അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് സിദ്ധീഖിന്റെ ഹോട്ടലിനു മുന്‍പിലും സ്‌ക്വാഡ് എത്തിയത്.

ബോര്‍ഡ് തന്റെ ഉത്തരവാദിത്തത്തില്‍ അടുത്ത ദിവസം നീക്കം ചെയ്യാമെന്ന സിദ്ധീഖിന്റെ ആവശ്യം നഗരസഭ സ്‌ക്വാഡ് അംഗീകരിച്ചില്ല. ബോര്‍ഡ് ഉടന്‍ നീക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചതോടെ തര്‍ക്കം മുറുകി. സിദ്ധീഖിന്റെ സ്ഥാപനത്തിനു മുന്‍പിലെ ബോര്‍ഡ് നീക്കാതെ മറ്റു ബോര്‍ഡുകളൊന്നും നീക്കാന്‍ അനുവദിക്കില്ലെന്നായി നാട്ടുകാര്‍. ശക്തമായ വാഗ്വാദം നടക്കുന്നതിനിടെയാണ് സിദ്ധീഖ് എത്തിയത്. ഇതിനിടയില്‍ കരാര്‍ തൊഴിലാളികളില്‍ ഒരാളുടെ ഷര്‍ട്ട് കീറിയതോടെ ബഹളം മുറുകി. നഗരസഭ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ചു പോലിസ് സ്ഥലത്തെത്തി. സിദ്ധീഖിന്റെ ഉത്തരവാദിത്തത്തില്‍ തന്നെ ബോര്‍ഡ് നീക്കാന്‍ ധാരണയായി.

നഗരസഭയില്‍ നികുതി അടച്ച് അനുമതി വാങ്ങിയാണു ബോര്‍ഡ് സ്ഥാപിച്ചതെന്നു സിദ്ധീഖ് പറഞ്ഞു. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മാറ്റാനാണു കോടതി നിര്‍ദേശം. മുന്‍കൂര്‍ നോട്ടിസ്‌പോലും നല്‍കാതെയാണ് ബോര്‍ഡ് നീക്കാനെത്തിയതെന്നും പറയപ്പെടുന്നു.

Exit mobile version