എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലപാതകങ്ങളെന്ന് പോലീസ്

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം.

ഒരുസംഘം അക്രമികൾ വീട്ടിൽകയറിയാണ് രഞ്ജിത്തിനെ ആക്രമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൂടിയാണ് രഞ്ജിത്. ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read-ഭക്ഷണപൊതിയില്‍ പണവും കരുതി വച്ച് സ്‌നേഹം വിളമ്പിയ അമ്മമനസ്സ്; ഒരു വാക്കിലൂടെ ആശ്വാസം പകരാന്‍ ശ്രമിച്ചെന്ന് രാജിഷ

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.

Exit mobile version