കുഞ്ഞിനെ വളര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല; മകനെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മ

പത്തനംതിട്ട: പിഞ്ചുകുഞ്ഞിനെ അമ്മ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. കുഞ്ഞിനെ വളര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളിലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

കൊച്ചി മഴുവന്നൂര്‍ തട്ടാംമുകളിലാണ് ദാരുണ സംഭവം നടന്നത്. സമീപപ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് യുവതി കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞത്.

ആറ് വയസുള്ള ആണ്‍കുട്ടിയെയാണ് വളര്‍ത്താന്‍ കഴിയാത്തതിനാല്‍ അമ്മ ബസിനടിയിലേക്ക് എറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടല് മൂലം കുഞ്ഞ് രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീയെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തു

Exit mobile version