ഗൾഫിൽ നിന്നെത്തിയ അക്കൗണ്ടന്റായ യുവതിയെ വീടാക്രമിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; ആളുമാറിയതെന്ന് ബന്ധുക്കൾ; പിന്നിൽ സ്വർണ്ണക്കടത്ത് സംഘം

ആലപ്പുഴ: ഗൾഫിൽ നിന്നും എത്തിയ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെ അജ്ഞാത സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. ത്തിയ യുവതിയെ വീട്ടിൽനിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാല് ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് വീടിന്റെ കതക് തകർത്ത് സംഘം തട്ടികൊണ്ടുപോയത്.

സംഭവത്തിൽ മാന്നാർ പോലീസ് കേസെടുത്തു വിപുലമായ അന്വേഷണം നടത്തുകയാണ്. ബിന്ദുവിന്റെ ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്. സ്വർണ്ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

ഗൾഫിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ബിന്ദു. നാട്ിലെത്തിയ ശേഷം രണ്ട് പേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടിരുന്നു. ഇവരുടെ ചിത്രം വീട്ടുകാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിലൊരാൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിൽക്കുന്ന ചിത്രവുമുണ്ട്. രാജേഷ് എന്ന യുവാവിനെപറ്റിയാണ് ബന്ധുക്കൾ സംശയം ഉന്നയിക്കുന്നത്. ബിന്ദുവിന്റെ പക്കൽ സ്വർണ്ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോൺകോളുകൾ വന്നിരുന്നു. എന്നാൽ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് 15 പേരടങ്ങിയ സംഘം അതിക്രമിച്ച് കയറി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്പതിനഞ്ച് പേർ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതിൽ പൊളിച്ച് അക്രമികൾ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാർ ആരോപിച്ചു.

Exit mobile version