പിതാവുമായി പിണക്കത്തിൽ; പണമുണ്ടാക്കാൻ ഓൺലൈൻ ഗെയിം; വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് ആസാമിലെ കാമുകിയുടെ അടുത്തെത്താനെന്ന് ബിലാൽ

,കോട്ടയം: വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത് മോഷണം നടത്തിയത് കാമുകിയെ തേടി പോകാനുള്ള പണത്തിനെന്ന് പ്രതി ബിലാൽ. താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകവും മോഷണവും പ്രതി തനിയെ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിയായ പെൺകുട്ടിയെ കാണാൻ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. ഓൺലൈൻ ഗെയിമുകളിലൂടെ താൻ പണം സമ്പാദിച്ചിരുന്നതായും പ്രതി മുഹമ്മദ് ബിലാൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

വീട്ടിൽ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മോഷണം നടത്താൻ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാൽ പറഞ്ഞു.

അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയുമായി പോലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയിൽ ബിലാൽ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം തണ്ണീർമുക്കത്ത് നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു.

Exit mobile version