മലയാളികളായ യുവ ടെക്കികളെ മരിച്ചനിലയിൽ ബംഗളൂരു വനത്തിൽ കണ്ടെത്തി; ഇരുവരേയും കാണാതായത് രണ്ട് മാസം മുമ്പ്

ബംഗളൂരു: ബംഗളൂരുവിൽ ഐടി ജീവനക്കാരും പ്രണയിതാക്കളുമായിരുന്ന യുവതിയേയും യുവാവിനേയും വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടുമാസം മുൻപ് കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ അഭിജിത് മോഹന്റേയും ശ്രീലക്ഷ്മിയുടേയും മൃതദേഹങ്ങളാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്.

ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. യുവാവിന്റെ തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം ആരുടെയും ശ്രദ്ധയിൽപ്പെടാത്തതിനാൽ ജീർണിച്ച് തല വേർപെട്ടതാവാമെന്നുമാണ് പോലീസ് നിഗമനം.

ഇലക്ട്രോണിക് സിറ്റിയിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബർ 11ന് ബംഗളൂരുവിൽ ജോലി സ്ഥലത്തുനിന്ന് പുറത്തു പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version