അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍, ഒരു വര്‍ഷത്തോളം പഴക്കം, നടുക്കം

ഹൈദരാബാദ്: അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലാണ് നടുക്കുന്ന സംഭവം. മൃതദേഹത്തിന് ഒരുവര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് സംഭവം. ഈ വീട് വാടകയ്ക്ക് എടുത്തയാള്‍ വാടക നല്‍കാത്തതിനാല്‍ ഉടമസ്ഥനെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. അപ്പോഴാണ് വിവരം പുറത്തറിയുന്നത്.

also read: സമയം അറിയില്ല, ലഗേജ് കാണാതായി: ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍; ഇന്‍ഡിഗോ നടന്‍ റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി

”വീട് കാലിയാക്കുന്നതിന്റെ ഭാഗമായാണ് ഉടമസ്ഥനെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തയാള്‍ 2021 ജൂണില്‍ ഇവിടെ നിന്നു പോയി. അയാള്‍ വാടക കൊടുക്കുകയോ സാധനങ്ങള്‍ മാറ്റുകയോ ചെയ്തിട്ടില്ല.” എന്ന് വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ ശ്രീകാന്ത് അറിയിച്ചു.

also read: ‘റെഡി ടു റോക്ക് ആന്റ് റോള്‍’: ലാലു പ്രസാദ് യാദവിന് ഇന്ന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ; മകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ചിത്രവുമായി രോഹിണി

”ഇയാള്‍ പിന്നീട് ഒരു തവണ വീടിന്റെ പുറകവശത്തു കൂടി അകത്തു കയറിയെന്ന് പറയുന്നുണ്ടെങ്കിലും വീട്ടിലെ സാധനങ്ങളൊന്നും മാറ്റിയിരുന്നില്ല. ഒരു വര്‍ഷം കാത്തിരുന്നതിനു ശേഷം വീട്ടിലെ സാധനങ്ങള്‍ മാറ്റാനായി ഉടമസ്ഥന്‍ കയറിയപ്പോഴാണ് സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.”- എന്നും പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

Exit mobile version