നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണു; തലയടിച്ചു വീണ രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു! ബംഗളുരുവിൽ പൊലിഞ്ഞത് മലയാളിയായ യുവ ഡോക്ടറും കൂട്ടുകാരനും

ബംഗളുരു: ബംഗളുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവഡോക്ടർ ഉൾപ്പെടെ രണ്ട് യുവാക്കൾക്ക് ദാരുണ മരണം. കോട്ടയം മറ്റക്കര വാക്കയിൽ വീട്ടിൽ ഡോ.ജിബിൻ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളത്ത് താമസമാക്കിയ കരൺ ഷാ (27) എന്നിവരാണ് മരിച്ചത്.

ശൂലവും നാരങ്ങയും വച്ച് പൂജ നടത്തി: കൊല്ലത്ത് ബാങ്ക് കുത്തിത്തുറന്ന് 90 പവന്‍ സ്വര്‍ണ്ണവും നാല് ലക്ഷം രൂപയും കവര്‍ന്നു

ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് കരണ്‍. ജാലഹള്ളിയിലെ അപ്പാര്‍ട്‌മെന്റില്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.

ജാലഹള്ളി എച്ച്എംടി റോഡിൽ ജൽ വായു അപ്പാർട്‌മെന്റിന് സമീപം തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി സമീപത്തെ ചെറു മരത്തിലിടിച്ച ശേഷം റോഡിലേക്ക് വീഴുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണ ഇരുവരും തൽക്ഷണം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജിബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.

Exit mobile version