കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം

Kabul | Bignewslive

കാബൂള്‍ : രാജ്യം വിടാനുള്ള നെട്ടോട്ടത്തിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മരിച്ച ഏഴ് പേരും അഫ്ഗാന്‍ പൗരന്മാരാണ്.

നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.താലിബാന്‍ രാജ്യം കീഴടക്കിയത് മുതല്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാനായി തടിച്ചുകൂടുന്നത്. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്. കാബൂളില്‍ നിന്നും പ്രതിദിനം രണ്ട് സര്‍വീസുകള്‍ വീതം നടത്താന്‍ സര്‍ക്കാരിന് അനുമതി ലഭിച്ചതായാണ് വിവരം.

രക്ഷാദൗത്യം തുടരുമെന്നും ആഗ്രഹിക്കുന്നവരെയെല്ലാം രാജ്യത്തെത്തിക്കുമെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ സംഘത്തോടൊപ്പം ഡല്‍ഹിയിലേക്ക് വരാന്‍ തയ്യാറായ 72 അഫ്ഗാന്‍ സ്വദേശികളെ താലിബാന്‍ മടക്കി അയച്ചിരുന്നു.

Exit mobile version