മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം കൂടുതല്‍ പഠനങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്താനുമായി കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിനായി പുതിയ വിജ്ഞാപനമിറക്കാനും തീരുമാനമായി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കെഎഎസില്‍ രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കും.

അതേസമയം, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 3 ലക്ഷം വരെയുള്ള വായ്പ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിഗണിക്കുമെന്നും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക കടാശ്വാസ വായ്പയുടെ മൊറട്ടോറിയം പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്.

പ്രളയബാധിതമേഖലകളില്‍ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ വഹിക്കും. പ്രളയ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കില്‍ നിന്ന് വായ്പ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

Exit mobile version