‘ചാന്‍ഡിലറിന്’ വിട; ‘ഫ്രണ്ട്‌സ്’ സീരീസ് താരം മാത്യു പെറി അന്തരിച്ചു; കണ്ടെത്തിയത് ബാത്ടബ്ബില്‍ മുങ്ങിയ നിലയില്‍

ലോസ് ആഞ്ജലീസ്: അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ‘ഫ്രണ്ട്സ്’-ലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാത്യു പെറി പ്രശസ്തനായത്. അദ്ദേഹത്തെ ലോസ് ആഞ്ജലീസിലെ വസതിയിലെ ഹോട് ടബ്ബില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അതേസമയം, മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ആഞ്ജലീസ് പോലീസ് അറിയിച്ചു. കവര്‍ച്ച, കൊലപാതകം തുടങ്ങിയ സാധ്യതകളെല്ലാം തള്ളിയ പോലീസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതാകാമെന്ന നിഗമനത്തിലാണ്.

എക്കാലത്തേയും എന്‍ബിസിയുടെ സൂപ്പര്‍ഹിറ്റ് സീരീസാണ് ഫ്രണ്ട്‌സ്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളിലായി ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു അദ്ദേഹം.

ALSO READ- 2 വയസ്സ് തികയുംമുമ്പ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്’ ല്‍ ഇടംപിടിച്ച് കൊച്ചുമിടുക്കി, വൈറല്‍ വീഡിയോ

സീരീസിന്റെ ഭാഗമായിരുന്ന കാലത്തും മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരി മുക്തനാകാന്‍ താരം പലതവണ ചികിത്സ തേടിയിരുന്നു. ഫ്രണ്ട്‌സ് ഷൂട്ടിംഗ് കാലത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായും അദ്ദേഹം ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു.

ഫ്രണ്ട്‌സ് താരങ്ങളുടെ ഒത്തുചേരലിനിടെ താരം ലഹരിയ്ക്ക് അടിമപ്പെട്ട കാലഘട്ടത്തില്‍ ഫ്രണ്ട്സില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചതുപോലും ഓര്‍മയില്ലെന്ന് പറഞ്ഞിരുന്നു.


1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെ അരങ്ങേറിയ മാത്യു പിന്നീട്, ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്‌സ്, 17 ഇയേഴ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Exit mobile version