ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെ പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്ത് കൊല്ലും… ജനനേന്ദ്രിയം മുറിച്ച് മാറ്റും, മുഖം വികൃതമാക്കും..! ഒടുവില്‍ സൈക്കോ കില്ലര്‍ക്ക് വധ ശിക്ഷ

ബീജിംഗ്: ചൈനക്കാരനായ ജിയോ ചെങ്ങ്യോങ്ങിനെ വധശിക്ഷയ്ക്ക് വിധേയനാത്തി. ചുവന്ന വസ്ത്രംധരിച്ച പതിനൊന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് വിധി. ‘ചാക്ക് ദ റിപ്പര്‍’ എന്ന പേരിലാണ് ക്രിമിനലായ ജിയോ അറിയപ്പെടുന്നത്.

8 വയസുകാരി ഉള്‍പ്പടെ പതിനൊന്നു പേരാണ് ഇയാളുടെ കാടത്തത്തിന് ഇരകളായത്. 1988 ലാണ് ഇയാള്‍ ആദ്യമായി കൊല നടത്തിയത്. പിന്നീട് 2002 വരെയുള്ള കാലത്ത് പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെ പത്തുപേരെ ഇയാള്‍ കൊന്നു. അഞ്ച് വര്‍ഷത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജിയോയെ അറസ്റ്റുചെയ്തത്. ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ് ജിയോ കൊല്ലുന്നത്.

ഇയാള്‍ ഒരു സൈക്കോ കില്ലര്‍ ആണെന്നും പോലീസ് പറയുന്നു. ചുവന്ന വസ്ത്രധാരികളായ യുവതികളെ പിന്തുടര്‍ന്ന് വീടുകളിലെത്തി ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊലപ്പെടുത്തും. പിന്നീട് മൃതദേഹം വെട്ടിമുറിച്ച് തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കുകയായിരുന്നു പതിവ്. ഇതില്‍ ചിലരുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ജിയോയെ തൂക്കി കൊല്ലാന്‍ വിധിച്ചത്. സ്ത്രീകളോടുള്ള വെറുപ്പും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

Exit mobile version