നാട്ടില്‍ കറങ്ങി നടന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി; കാണാനില്ലെന്ന് പറഞ്ഞ് ഇരുട്ടില്‍തപ്പി പോലീസ്; നാട്ടുകാര്‍ കാണിച്ചുകൊടുത്തിട്ടും പിടികൂടുന്നില്ലെന്ന് പരാതി

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ വീട്ടില്‍ കയറി ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്ന് പരാതി. ഇതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വനിതാ കമ്മീഷനും കത്തയച്ചിരിക്കുകയാണ് പരാതിക്കാരി. പ്രതിക്ക് വലിയ സ്വാധീനമുണ്ടെന്നും ഈ സമ്മര്‍ദ്ദം കൊണ്ടാണ് പ്രതയെ പിടികൂടാത്തതെന്നും പരാതിക്കാരി ആരോപിക്കുന്നു. ഏഷ്യാനെറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന്. കഴിഞ്ഞ ഫെബ്രുവരി പത്താം തീയതിയാണ് യുവാവ് വീട്ടമ്മയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തത്.

വീട്ടമ്മയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉള്ളത്. ദിവസവും പത്രം വാങ്ങാനായി ഭര്‍ത്താവ് പുറത്തേക്ക് പോകും. ഈ സമയം മനസിലാക്കിയ പ്രതി തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്‍ജ്ജുന്‍ ശങ്കര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും പിടികൂടിയിട്ടില്ല. അര്‍ജ്ജുന്‍ ശങ്കര്‍ നാട്ടില്‍ നിന്ന് മുങ്ങിയെങ്കിലും പലപ്പോഴായി നാട്ടിലെത്തുന്നുണ്ട്.

പലവണ അര്‍ജ്ജുന്‍ നാട്ടില്‍ വന്നിരുന്നെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതിക്കാരിയും കുടുംബവും പറയുന്നത്. പരാതി ലഭിച്ച ഉടന്‍ ആരോഗ്യമന്ത്രി പരാതിക്കാരിയെ നേരിട്ട് വിളിച്ച് പ്രതികളെ പിടികൂടുമെന്ന് പറഞ്ഞിരുന്നു. 60 വയസുള്ള സ്ത്രീയായതിനാല്‍ മന്ത്രി ഇടപെട്ട് സാമൂഹ്യസുരക്ഷ വകുപ്പിന് കീഴില്‍ നിന്നുള്ള നിര്‍ഭയയില്‍ നിന്ന് പ്രത്യേക കൗണ്‍സിലിംഗും നല്‍കിയിരുന്നു. അന്വേഷണം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നേരിട്ട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടു പോലും പോലീസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.

അതേസമയം, പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് തിരൂര്‍ എഎസ്‌ഐ പ്രമോദ് പറയുന്നത്. പലയിടത്തായി ഒളിവില്‍ താമസിക്കുകയാണ് പ്രതി. ഇപ്പോള് ചാവക്കാട് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഉടനെ അര്‍ജ്ജുനെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും എഎസ്‌ഐ വ്യക്തമാക്കി.

Exit mobile version