വയനാട്ടുകാരുടെ പേടി സ്വപ്നം വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു

രണ്ട് വര്‍ഷം കൊണ്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷി നശിപ്പിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനയാണ് വടക്കനാട് കൊമ്പന്‍

കല്‍പ്പറ്റ: വയനാട്ടുകാരുടെ പേടി സ്വപ്‌നമായ വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ച് വീഴ്ത്തി. ചെമ്പരുത്തി മലയില്‍വെച്ചാണ് മയക്കുവെടി വെച്ചത്. രണ്ട് വര്‍ഷം കൊണ്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷി നശിപ്പിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനയാണ് വടക്കനാട് കൊമ്പന്‍.

നാട്ടുക്കാരുടെ പരാതിയും സമ്മര്‍ദ്ദ മൂലമാണ് കൊമ്പനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചത്. ഇന്നലെ കാട്ടനെയെ മയക്കുവെടിവെച്ച് വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും ആനയുടെ ആരോഗ്യനില മോശമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുമ്പ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചെങ്കിലും ഇതുകൊണ്ട് പ്രയോജനമുണ്ടായില്ല.

ഇതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. കുങ്കി ആനകളെക്കൊണ്ട് പന്തിയിലെത്തിക്കുന്ന ആനയെ വൈകിട്ടോടെ മുത്തങ്ങയിലെത്തിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

Exit mobile version