എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ അഭിനന്ദിച്ച് ബിജെപിയുടെ ഫ്‌ലക്‌സ്.! പ്രേമചന്ദ്രന്റെ സംഘപരിവാര്‍ ബന്ധം തെളിഞ്ഞു, സിപിഎം; എല്‍ഡിഎഫ്- യുഡിഎഫ് തര്‍ക്കം; വിവാദം

കൊല്ലം: ബിജെപി എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ അഭിനന്ദിച്ച് പുറത്തിറക്കിയ ഫ്‌ലക്‌സ് വിവാദ ചൂടിലേക്ക്. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിന് എംപിയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായിരുന്നു ബോര്‍ഡ്. ബിജെപിയുടെ കൊറ്റംങ്കര കൗണ്‍സിലറാണ് ഫ്ളെക്സ് വച്ചത്. എന്നാല്‍ സംഭവത്തില്‍ ബിജെപി ജില്ലാ നേതൃത്വം കൗണ്‍സിലറോട് വിശദീകണം ആവശ്യപ്പെട്ടു.

അതേസമയം ഫ്ളെക്സിനെ ചൊല്ലി കൊല്ലത്ത് എല്‍ഡിഎഫ് യുഡിഎഫ് പോരും നടക്കുന്നുണ്ട്. പ്രേമചന്ദ്രന്റെ സംഘപരിവാര്‍ ബന്ധത്തിന്റെ തെളിവാണ് ഫ്ളെക്സെന്നാണ് സിപിഎമ്മിന്റെ ആരോപിക്കുന്നത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ട് വന്നത് എന്‍ കെ പ്രേമചന്ദ്രനാണെന്നും ഇടത് ചൂണ്ടി കാണിച്ചു എന്നാല്‍ എംപിയെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎം തന്നെ് ഫ്ളെക്സ് സ്ഥാപിച്ചതെന്ന് യുഡിഎഫ് പറയുന്നു. എന്നാല്‍ നാടിന് നല്ലത് ചെയ്തത് ആരായാലും അയാള്‍ക്ക് അഭിനന്ദനം അറിയിക്കേണ്ടതാണെന്നായിരുന്നു വിവാദത്തോടുള്ള ശിവാനന്ദന്റെ പ്രതികരണം.

അതേസമയം ഫ്ളെക്സ് ബോര്‍ഡിന് സ്ഥാപിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപി പറയുന്നത്. തുടര്‍ന്ന് കൗണ്‍സിലറോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version