വീട്ടുജോലിക്ക് വന്ന പതിനേഴുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്

ഒന്നരവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറഞ്ഞു.

സുല്‍ത്താന്‍ബത്തേരി: വീട്ടില്‍ ജോലിക്ക് നിന്ന പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒഎം ജോര്‍ജിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നരവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറഞ്ഞു.

കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ ജോര്‍ജിനെ പോലീസ് അന്വേഷിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ സ്ഥിരമായി ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയും ഈ വിടിട്ല്‍ പണിക്ക് എത്തിയിരുന്നു. മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ജോര്‍ജ് പെണ്‍കുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി മാതാപിതാക്കളെ അറിയിക്കുകയും, ഇവരുടെ പരാതിയില്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സുല്‍ത്താന്‍ ബത്തേരി പോലീസിനെ വിവരം അറിയിച്ചത്.

Exit mobile version