‘ദല്ലാള്‍ നന്ദകുമാര്‍ നുണ പറയുന്നതില്‍ ഡോക്ടറേറ്റ് എടുത്തയാള്‍, പണമുണ്ടാക്കാന്‍ എന്തും പറയും’; പിസി ജോര്‍ജ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിയ്‌ക്കെതിരായ കോഴ ആരോപണത്തില്‍ പ്രതികരിച്ച് പിസി ജോര്‍ജ്. പണമുണ്ടാക്കാന്‍ ദല്ലാള്‍ നന്ദകുമാര്‍ എന്തും പറയും, വായ തുറന്നാല്‍ നുണ മാത്രം പറയുന്ന ആളാണ് നന്ദകുമാറെന്നും പിസി ജോര്‍ജ് ആരോപിച്ചു.

‘നന്ദകുമാറിന് പിന്നില്‍ ആന്റോ ആന്റണിയാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പിതാവായ എകെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോള്‍ എത്ര കോടി വേണമെങ്കിലും അനില്‍ ആന്റണിക്ക് കിട്ടുമായിരുന്നല്ലോ? പിന്നെ എന്തിന് 25 ലക്ഷം വാങ്ങാന്‍ പോകണം. നുണ പറയുന്നതില്‍ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാള്‍ നന്ദകുമാര്‍. പണ്ട് തന്നെയും കുടുക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു’ – ജോര്‍ജ് ആരോപിച്ചു.

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചാല്‍ പ്രചാരണത്തിന് പോവും. വിളിക്കാത്തയിടത്ത് ഉണ്ണാന്‍ പോകുന്ന സ്വഭാവം തനിക്ക് ഇല്ല. ഈഴവരുടെ മാര്‍പ്പാപ്പയാണ് വെള്ളാപ്പള്ളി, കര്‍ദിനാള്‍ ആണ് തുഷാര്‍. മാര്‍പാപ്പയും കര്‍ദിനാളും കൂടെ ചേരുമ്പോള്‍ കോട്ടയം ഇങ് പോരും- ജോര്‍ജ് വ്യക്തമാക്കി. കേരളത്തിലെ എല്ലാ പള്ളികളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കണെമെന്നും ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും കേരളത്തില്‍ ഉണ്ടെന്നും പിസി ആരോപിച്ചു.

Exit mobile version