‘ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്ക് ശ്രീരാമന്റെ പേര്, വരുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ഈ ശ്രീരാമന്റെ പേരും അയോദ്ധ്യയിലെ ക്ഷേത്രവുമായിരിക്കും’; ടി പത്മനാഭന്‍

കണ്ണൂര്‍: പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തിട്ടില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും പത്മനാഭന്‍ പറഞ്ഞു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്ക് ശ്രീരാമന്റെ പേരാണ്. പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നും അന്നത്തെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ഈ ശ്രീരാമന്റെ പേരും അയോദ്ധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്നും പത്മനാഭന്‍ വ്യക്തമാക്കി.

also read:സംശയം തോന്നാത്ത രീതിയില്‍ ടൂറിസ്റ്റ് ബസ്സില്‍ യാത്ര, ബാഗ് തുറന്നപ്പോള്‍ നിറയെ കഞ്ചാവ്, പിടിയിലായി യുവാക്കള്‍

‘അയോദ്ധ്യയില്‍ ഒരു പ്രാണപ്രതിഷ്ഠ നടക്കുന്നുണ്ട്. അതിനുവേണ്ടി കേരളത്തില്‍ നിന്ന് പോയ ഓട്ടക്കാരി പി ടി ഉഷ ഏതൊക്കെ ശ്രീരാമനെക്കുറിച്ചാണ് വായിച്ചിട്ടുള്ളത്. ഏതൊക്കെ തുഞ്ചത്തെഴുത്തച്ചന്മാരുടെ അദ്ധ്യാത്മ രാമായണങ്ങളാണ് വായിച്ചിട്ടുള്ളതെന്നൊന്നും എനിക്കറിയില്ല. ഒരു കാര്യം സുഹൃത്തുക്കളെ അറിയാം, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്ക്, വച്ച ഉടനെ തന്നെ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ’ എന്നും അദ്ദേഹം പറഞ്ഞു.

ടി പത്മനാഭന്റെ വാക്കുകള്‍ ഇങ്ങനെ

‘അയോദ്ധ്യയില്‍ ഒരു പ്രാണപ്രതിഷ്ഠ നടക്കുന്നുണ്ട്. അതിനുവേണ്ടി കേരളത്തില്‍ നിന്ന് പോയ ഓട്ടക്കാരി പി ടി ഉഷ ഏതൊക്കെ ശ്രീരാമനെക്കുറിച്ചാണ് വായിച്ചിട്ടുള്ളത്. ഏതൊക്കെ തുഞ്ചത്തെഴുത്തച്ചന്മാരുടെ അദ്ധ്യാത്മ രാമായണങ്ങളാണ് വായിച്ചിട്ടുള്ളതെന്നൊന്നും എനിക്കറിയില്ല. ഒരു കാര്യം സുഹൃത്തുക്കളെ അറിയാം, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്ക്, വച്ച ഉടനെ തന്നെ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ്.

ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കില്‍, പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തിട്ടില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. സംഭവിച്ചിട്ടുണ്ട്. ഇനി അത് വര്‍ദ്ധിക്കാനാണ് എല്ലാവിധ സാദ്ധ്യതകളും. പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കും.

അന്നത്തെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ഈ ശ്രീരാമന്റെ പേരും അയോദ്ധ്യയിലെ ക്ഷേത്രവുമായിരിക്കും. യാതൊരു സംശയവുമില്ല. എം എ ബേബിയൊക്കെ സൂക്ഷിച്ചുകൊള്ളട്ടെ, വളരെ വളരെ സൂക്ഷിച്ചുകൊള്ളട്ടെ. ഈ തുറുപ്പ് ചീട്ടും വച്ചോണ്ടായിരിക്കും അവരുടെ കളി. എന്തായിരിക്കും സംഭവിക്കുകയെന്ന് ഞാന്‍ പറയുന്നില്ല.’- അദ്ദേഹം പറഞ്ഞു.

Exit mobile version