പ്രശസ്ത എഴുത്തുകാരന്‍ ടിഎന്‍ പ്രകാശ് അന്തരിച്ചു, മലയാള സാഹിത്യത്തിന് തീരാനഷ്ടം

കണ്ണൂര്‍: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ടി എന്‍ പ്രകാശ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. എഴുത്തുകാരനും നാടകകൃത്തുമായിരുന്നു ടിഎന്‍ പ്രകാശ്.

also read;വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ പോരാടാന്‍ കെ സുരേന്ദ്രന്‍, നാലു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ടിഎന്‍ പ്രകാശിന്റെ ശ്രദ്ധേയമായ കൃതികള്‍ കൈകേയി, താപം, തണല്‍ തുടങ്ങിയവയാണ്.

കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്നു.

കൃതികള്‍

വളപട്ടണം പാലം, ദശാവതാരം, സ്നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ, ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് കൃതികള്‍.

പുരസ്‌കാരങ്ങള്‍

അബുദാബി ശക്തി പുരസ്‌കാരം, ചെറുകഥാ ശതാബ്ദി പുരസ്‌കാരം, ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, വി ടി ഭട്ടതിരിപ്പാട് പുരസ്‌കാരം, എസ്ബിടി സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്ലസ് കൈരളി പുരസ്‌കാരം, എക്സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Exit mobile version