‘ജനനം 1995 മരണം 2023’ എന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു, ജോലി കിട്ടാത്തതിന്റെ മനോവിഷമത്തില്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി യുവാവ്

കൊച്ചി: ജോലി കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. എറണാകുളത്താണ് സംഭവം. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ് മരിച്ചത്.

വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടത്. 28 വയസായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അജ്മല്‍ അടുത്തിടെ ജോലി തേടി ദുബായിയില്‍ പോയിരുന്നു. എന്നാല്‍ അവിടെ ജോലിയൊന്നും ലഭിച്ചില്ല.

also read: തൃശ്ശൂരില്‍ വ്യാജമദ്യ നിര്‍മ്മാണം; നടനായ ഡോക്ടര്‍ ഉള്‍പ്പടെയുള്ള സംഘം അറസ്റ്റില്‍

ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ അജ്മലിനെ കണ്ട വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആലുവ പോലീസിന്കൈമാറി. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് അജ്മല്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

also read: വിവാഹിതരായിട്ട് ഒന്നരമാസം മാത്രം, അപകടം ആരതി പുറത്ത് പോകാനിരിക്കെ! തമിഴ്‌നാട്ടില്‍ മലയാളി ദമ്പതികളുടെ മരണം വിശ്വസിക്കാനാകാതെ ഒരു നാട്

മരണം സൂചിപ്പിക്കുന്ന പോസ്റ്റാണ് അജ്മല്‍ പങ്കുവച്ചത്. ജനനം 1995 മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

Exit mobile version