വിവാഹിതരായിട്ട് ഒന്നരമാസം മാത്രം, അപകടം ആരതി പുറത്ത് പോകാനിരിക്കെ! തമിഴ്‌നാട്ടില്‍ മലയാളി ദമ്പതികളുടെ മരണം വിശ്വസിക്കാനാകാതെ ഒരു നാട്

ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയില്‍ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ എസ്.ആരതി (25) എന്നിവരാണ് തമിഴ്‌നാട്ടില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

തൊടുപുഴ: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ ഒരു നാട്. ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയില്‍ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ എസ്.ആരതി (25) എന്നിവരാണ് തമിഴ്‌നാട്ടില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. രണ്ട് പേരുടേയും ജീവനെടുത്ത അപകട വിവരം വിശ്വസിക്കാന്‍ ആകുന്നില്ല വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും.

കോയമ്പത്തൂര്‍ – ചിദംബരം ദേശീയപാതയില്‍ തിരുച്ചിറപ്പള്ളിക്കു സമീപം കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പുലര്‍ച്ചെ മൂന്നിനായിരുന്നു. വ്യാഴാഴ്ച കൂരോപ്പടയില്‍ നിന്നാണു ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറില്‍ പുറപ്പെട്ടത്. ചെന്നൈയിലേക്കു പോകുകയായിരുന്ന കാര്‍ കൊള്ളിടം പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു 50 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. പുഴയില്‍ വെള്ളമില്ലാത്ത ഭാഗത്താണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ട് പേരും തല്‍ക്ഷണം മരിച്ചു.

ALSO READ മലപ്പുറത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

ഒക്ടോബര്‍ 18നായിരുന്നു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയില്‍ എല്‍ ആന്‍ഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി ജോലി ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരിക്കെയായിരുന്നു. അപ്രതീക്ഷിതമായാണ് അപകടം ഉണ്ടായത്.

Exit mobile version