‘അവൾ പോയി ചാകട്ടെ’;അമ്മേ ഞാൻ പോവുകയാണെന്ന് അപർണ വീഡിയോ കോളിൽ പറഞ്ഞെന്ന് അറിയിച്ചിട്ടും ഭർത്താവ് സഞ്ജിത് നോക്കിയില്ല; ഗുരുതര ആരോപണവുമായി അമ്മ

തിരുവനന്തപുരം: കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിനിമാ സീരിയൽ താരം അപർണ നായരുടെ ഭർത്താവിനെതിരെ നടിയുടെ അമ്മ ബീന ഗുരുതര ആരോപണവുമായി രംഗത്ത്. അപർണയുടെ ഭർത്താവ് സഞ്ജിത്തിനെ സംഭവത്തെ കുറിച്ച് അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നാണ്അപർണയുടെ അമ്മ പറയുന്നത്. സഞ്ജിത്ത് സ്ഥിരമായി അപർണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും അമ്മ ബീന പറഞ്ഞു.

നിരവധി തവണ ഇരുവർക്കുമിടയിൽ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് താൻ പോവുകയാണെന്നു അപർണ പറഞ്ഞു. ഇക്കാര്യം സഞ്ജിത്തിനെ അറിയിച്ചെങ്കിലും അവൾ പോയി ചാകട്ടെയെന്നു പറഞ്ഞ് പുറത്തുതന്നെ നിൽക്കുകയാണ് ചെയ്തതെന്ന് അമ്മ ആരോപിക്കുന്നു. പറഞ്ഞുപറഞ്ഞ് ഒടുവിൽ അരമണിക്കൂർ കഴിഞ്ഞ് നോക്കുമ്പോഴേയ്ക്കും മകൾ മരിച്ചിരുന്നു എന്നും ബീന പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

തന്റെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും തന്നെ അറിയാം. മരിച്ച അന്നു പോലും രാവിലെ ഇവിടെ വന്നിട്ട് സന്തോഷമായിട്ടു തിരിച്ചു പോയതായിരുന്നു അപർണ. വൈകുന്നേരം ആയപ്പോഴേക്കും തന്നെ വിളിച്ചിട്ട്, ‘അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ല’ എന്നൊക്കെ പറയുകയായിരുന്നു എന്നും അപർണയുടെ അമ്മ വെളിപ്പെടുത്തി.

ALSO READ- സഹോദരൻ രക്ഷകനായി; മാവേലിക്കരയിൽ നാലര വയസുകാരിയെ വീട്ടുമുറ്റത്ത് വെച്ച് കടത്തി കൊണ്ടുപോകാൻ ശ്രമം; യുപി സ്വദേശി പിടിയിൽ

ഈ സമയത്തിനുള്ളിൽ അവർ തമ്മിൽ എന്തോ പ്രശ്‌നമുണ്ടായി. ഇടയ്ക്കിടയ്ക്കു പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും താനവളെ ആശ്വസിപ്പിക്കുമായിരുന്നു. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും. അവൾക്ക് ഒരുപാട് മാനസിക വിഷമം ഉണ്ടായിരിക്കും. കാരണം, അവൻ കാരണം അവൾക്ക് ഒരുപാടു ദുഃഖവും വിഷമവും ഉണ്ടായിട്ടുണ്ടെന്നും അപർണയുടെ അമ്മ പറഞ്ഞു.

അപർണയും ഭർത്താവ് സഞ്ജിത്തും, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.

താൻ പോകുന്നു എന്നു മാത്രമാണ് തന്നോടു പറഞ്ഞത്. വിഡിയോ കോളിലാണ് വിളിച്ചത്. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞതാണ്. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, തനിക്കു വയ്യ നോക്കാനെന്നാണ് അവൻ പറഞ്ഞത്. അതും പറഞ്ഞ് ഇളയ കുട്ടിയുമായി വെളിയിൽത്തന്നെ നിന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നു എന്നാണ് അപർണയുടെ അമ്മ ബീന കരഞ്ഞു പറയുന്നത്.

ALSO READ- വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം, ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്ന് ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്, നടപടിക്കൊരുങ്ങി എല്‍ഡിഎഫ്

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അപർണയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസ് എടുത്തിട്ടുണ്ട്.

Exit mobile version