സീറ്റില്‍ നിന്നും മാറിയിരിക്കാന്‍ പറഞ്ഞതിന്റെ ദേഷ്യം, വനിത ടിക്കറ്റ് പരിശോധകയെ ക്രൂരമായി മര്‍ദിച്ച് യാത്രക്കാരന്‍

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ വെച്ചാണ് സംഭവം. പാലക്കാട് സ്വദേശി രജിതയ്ക്കാണ് യാത്രക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്.

also read: നീറ്റ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകം: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിനെതിരെ കേസ്

അതിനിടെ റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രക്കാരന്‍ ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു.

അപ്പോഴാണ് വയോധികന്‍ രജിതയെ ആക്രമിച്ചത്. മുഖത്തടിക്കുകയായിരുന്നു. സംഭവം കണ്ട കോച്ചിലെ മറ്റൊരു യാത്രക്കാരന്‍ അയാളെ തടയുകയായിരുന്നു. അതിനിടെ വണ്ടി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികന്‍ ടിടിഇയുടെ മുഖത്തടിക്കുകയും ചെയ്തു.

also read: ആശുപത്രിയില്‍ വെച്ച് 7 നവജാത ശിശുക്കളെ കൊലപ്പെടുത്തി നഴ്‌സിന്റെ കൊടും ക്രൂരത, ഒടുവില്‍ കുറ്റസമ്മതം

ശേഷം സ്റ്റേഷനില്‍ ഇറങ്ങിയ വയോധികന്‍ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ മാറിക്കയറി. ഇവിടെ നിന്നും യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി.

Exit mobile version