വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം; ജനശതാബ്ദിയിൽ ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ച് കണ്ണിന് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: ടിടിഇ വിനോദിൻരെ ദാരുണമരണത്തിന് പിന്നാലെ നടുക്കമുണർത്തി
വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ച് ടിടിഇ ജയ്‌സണെ ആണ് ആക്രമണത്തിനിരയാക്കിയത്. ഭിക്ഷക്കാരനായ ഒരാളാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് വിവരം. ഡി-11 കോച്ചിലായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്.ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഇടിക്കാൻ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താൻ വന്നപ്പോൾ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേറ്റതെന്നും ടിടിഇ പറഞ്ഞു.

ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ തള്ളിമാറ്റി ട്രെയിനിലേക്ക് കയറുന്നത് ടിടിഇ ജയ്സണിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇയാളോട് ടിക്കറ്റ് ചോദിച്ചു. എന്നാൽ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോഴാണ് ടിടിഇയുടെ മുഖത്തേക്ക് ആക്രമണം നടത്തിയത്. ആക്രമണിത്തിൽ ടിടിഇയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. പിന്നാലെ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും തട്ടിമാറ്റി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട ഓടി.

ALSO READ-ഫേസ്ബുക്ക് വഴി പിതാവുമായി പരിചയം, വീടും നാടും കാണാനായി എത്തി പശ്ചിമ ബംഗാള്‍ സ്വദേശി, മടങ്ങുമ്പോള്‍ 14കാരിയായ മകളെ തട്ടിക്കൊണ്ടുപോയി

യാത്ര തുടർന്ന ട്രെയിൻ ആലപ്പുഴയിലെത്തിയ ശേഷം റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പോലീസ് ടിടിഇ ജയ്സണിന്റെ മൊഴി രേഖപ്പെടുത്തി. സംഭവം നേരിട്ട് കണ്ട രണ്ടു പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version