മദ്യപിക്കുന്നതിനിടെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണു, യുവാവിനെ കുളത്തില്‍ മുക്കിക്കൊന്ന് സുഹൃത്ത്, നടുക്കുന്ന സംഭവം

തിരുവനന്തപുരം: മദ്യം തട്ടി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് കുളത്തില്‍ മുക്കിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം. ചിറ്റായിക്കോട് കോലയത്ത് കളിയില്‍ വീട്ടില്‍ ബാബു, പൊന്നമ്മ ദമ്പതികളുടെ മകന്‍ രാജു(30)വാണു മരിച്ചത്.

സംഭവത്തില്‍ മാവിന്‍മൂട് ചിറ്റായിക്കോട് വലിയകാവ് തലവിള വീട്ടില്‍ സുനില്‍ (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കൊലപാതമാണെന്ന് തെളിഞ്ഞത്.

Also Read: സൺ റൂഫിലൂടെ തല പുറത്തേക്കിട്ടും ഡോറിൽ കയറി ഇരുന്നും താമരശേരി ചുരത്തിലൂടെ സാഹസിക യാത്ര; ചുരം കയറി എത്തിയത് പോലീസിന് മുന്നിലും; ഒടുവിൽ!

സുനിലും കൊല്ലപ്പെട്ട രാജുവും രണ്ടു സുഹൃത്തുക്കളും മദ്യപിക്കാന്‍ കുളക്കരയില്‍ ഒത്തുകൂടിയിരുന്നു. മദ്യപിക്കുന്നതിനിടെ രാജുവിന്റെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു.

രാജുവിനൊപ്പം കുളത്തിന്റെ കരയില്‍ മദ്യപിച്ചിരുന്നവരെ ചോദ്യം ചെയ്തതോടെയാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുനിലിനായി ഗ്ലാസില്‍ ഒഴിച്ച മദ്യം രാജുവിന്റെ കൈതട്ടി തറയില്‍ വീണതോടെയാണു രംഗം വഷളായത്. തര്‍ക്കത്തിന് പിന്നാലെ ഇവര്‍ പിരിഞ്ഞുപോയിരുന്നു.

Also Read: ‘നടപടിയെ നേരിടാൻ തയ്യാറായിക്കോളൂ; നിർമ്മാതാക്കൾക്ക് നാണമില്ലേ’; കാമുകനെ തേടിയെത്തിയ സീമ ഹൈദറിന് മുന്നറിയിപ്പുമായി എംഎൻഎസ്

എന്നാല്‍ ആറരയോടെ കുളത്തില്‍ കുളിക്കാനായി രാജു എത്തി. പിന്നാലെ സുനിലും വന്നു. വീണ്ടും തര്‍ക്കമുണ്ടായെന്നും കുളിച്ചുകൊണ്ടിരുന്ന രാജുവിനെ സുനില്‍ ബലമായി വെള്ളത്തില്‍ പിടിച്ചു താഴ്ത്തിയെന്നും പൊലീസ് പറഞ്ഞു.

Exit mobile version