ജയിലില്‍ വെച്ചുള്ള പരിചയം പ്രണയമായി, പരോളിലിറങ്ങി വിവാഹിതരായി കൊലപാതക്കേസിലെ കുറ്റവാളികള്‍

കൊല്‍ക്കത്ത: ജയിലില്‍ വെച്ചുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ പരോളില്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാഹിതരായി കൊലപാതകക്കേസുകളിലെ കുറ്റവാളികള്‍. പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്നാണ് തികച്ചും വ്യത്യസ്തമായ ഈ ജയില്‍ പ്രണയകഥ പുറത്തുവന്നത്.

അസം സ്വദേശിയായ അബ്ദുള്‍ ഹസിമും പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഷഹ്നാര ഖാതൂനുമാണ് വിവാഹിതരായത്. രണ്ട് വ്യത്യസ്ത കൊലപാതക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് ഇരുവരും ബര്‍ധമാനിലെ ജയിലില്‍ എത്തിയത്.

also read: കുഞ്ഞ് ദക്ഷയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, പുഴയില്‍ കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, അമ്മയ്ക്ക് പിന്നാലെ യാത്രയായി മകളും

അബ്ദുള്‍ ഹസിമിന് 8 വര്‍ഷത്തെ ശിക്ഷയും ഷഹ്നാര ഖാതൂന്‍ ആറ് വര്‍ഷത്തെ ശിക്ഷയുമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് ജയിലിലെത്തിയ ഇരുവരും ഇവിടെ വെച്ചാണ് പരസ്പരം കണ്ടതും പ്രണയത്തിലായതുമൊക്കെ.

also read: ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന്‍ മരിച്ച സംഭവം; പിന്നാലെ ബൈക്കിലും കയര്‍ കുരുങ്ങി, ദമ്പതികള്‍ക്കും പരിക്ക്

ജയിലില്‍ ബന്ധുക്കള്‍ കാണാനായി ഒരേ ദിവസം എത്തിയപ്പോഴാണ് പരസ്പരം ആദ്യം കാണുന്നതും സംസാരിക്കുന്നതെന്നുമാണ് ഇരുവരും പറയുന്നത്. സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെ വിവാഹിതരാവാന്‍ തീരുമാനിച്ച ഇരുവരും പരോളിന് അപേക്ഷിക്കുകയായിരുന്നു.

അഞ്ച് ദിവസത്തെ പരോളിന് ബുധനാഴ്ചയാണ് അവര്‍ പുറത്തിറങ്ങിയത്. പിന്നീട് കുടുംബാഗങ്ങളെ വിവരം അറിയിച്ച ശേഷം വിവാഹിതരാവുകയായിരുന്നു. ബര്‍ധമാനിലെ കുസുംഗ്രാമില്‍ വച്ചായിരുന്നു വിവാഹം. പരോള്‍ കാലാവധി കഴിഞ്ഞാല്‍ ഇരുവരും ജയിലിലേക്ക് മടങ്ങും.

Exit mobile version