കുഞ്ഞ് ദക്ഷയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, പുഴയില്‍ കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി, അമ്മയ്ക്ക് പിന്നാലെ യാത്രയായി മകളും

വയനാട്: അമ്മയൊടൊപ്പം പുഴയിലേക്ക് ചാടിയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വയനാട്ടിലാണ് സംഭവം. വെണ്ണിയോട് പുഴയില്‍ കാണാതായ ദക്ഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വെന്നിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നാണ് ദക്ഷയെയും കൊണ്ട് അമ്മ ദര്‍ശന പുഴയിലേക്ക് ചാടിയത്. ഇവിടെ നിന്നും രണ്ടുകിലോമീറ്റര്‍ അകലെ കൂടല്‍ കടവിലാണ് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

also read: ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന്‍ മരിച്ച സംഭവം; പിന്നാലെ ബൈക്കിലും കയര്‍ കുരുങ്ങി, ദമ്പതികള്‍ക്കും പരിക്ക്

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. ദക്ഷയുമായി പുഴയിലേക്ക് ചാടിയ ദര്‍ശനയെ നാട്ടുകാര്‍ രക്ഷിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചിരുന്നു. വിഷം കഴിച്ചശേഷമായിരുന്നു ഇവര്‍ പുഴയിലേക്ക് ചാടിയത്.

also read: കരിഓയില്‍ ഒഴിച്ച ശരീരം, മുഖംമൂടിയും അടിവസ്ത്രവും; ഒരു നാടിന്റെ ഉറക്കം കെടുത്തി അജ്ഞാന്‍! സംഭവം കണ്ണൂരില്‍

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദര്‍ശന മരിച്ചത്. മുപ്പത്തിരണ്ടുകാരിയായ ദര്‍ശന കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് . നാലുമാസം ഗര്‍ഭിണിയായിരുന്നു. കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിനിയാണ് ദക്ഷ.

Exit mobile version