അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങി പടയപ്പയും, രണ്ടു വീടുകള്‍ തകര്‍ത്തു, കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ ഭയന്ന് ഒരു നാട്

മറയൂര്‍: ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങി കാട്ടുകൊമ്പന്‍ പടയപ്പയും. മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ അടിച്ചുമാറ്റി തിന്നത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു സംഭവം. പാമ്പന്‍ മലയിലെ ലയത്തില്‍ പതിനാറു കുടുംബങ്ങളാണ് താമസിക്കുന്നത്. സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പടയപ്പ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ത്തു.

also read: മോശം പെരുമാറ്റം, നേരിട്ടെത്തി പരാതി നല്‍കി അഞ്ച് വിദ്യാര്‍ത്ഥികള്‍, പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

പിന്നാലെ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരി പുറത്തേക്ക് വലിച്ചിട്ട് മുഴുവന്‍ തിന്നുതീര്‍ക്കുകയും ചെയ്തു. കാട്ടുകൊമ്പന്റെ പരാക്രമണത്തില്‍ നാട്ടുകാരെല്ലാം പരിഭ്രാന്തരായി.

also read: ഒരു കുടുംബത്തില്‍ ഒന്‍പത് പേരുടെ ജന്മദിനം ഒരേ ദിവസം; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി പാക് കുടുംബം

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്. രാജേന്ദ്രന്‍, കറുപ്പ് സ്വാമി എന്നിവരുടെ വീടുകളുടെ വാതിലും ജനലുമാണ് പടയപ്പ തകര്‍ത്തത്.

അതേസമയം, പടയപ്പ ഇത് ആദ്യമായാണ് അരി തിന്നുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ നേരത്തെ ആരെയും ഉപദ്രവിക്കാത്ത ആനയായിരുന്നു പടയപ്പയെന്നും അടുത്തിടെയാണ് പടയപ്പയുടെ സ്വഭാവത്തില്‍ ഇത്തരത്തിലൊരു മാറ്റം ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

Exit mobile version