30കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍, ക്രൂരത വാക്കുതര്‍ക്കത്തിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുപ്പതുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ ഭര്‍്ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യയെ (30) ആണ് മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ മരിച്ച നിലില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്താണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായ പ്രശാന്ത് വിദ്യയെ ചവിട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.

also read: യൂട്യൂബര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍, കണ്ണൂരിലും കേസ്, അറസ്റ്റ് ചെയ്തത് പ്രശ്‌സതിക്ക് വേണ്ടിയെന്ന് തൊപ്പി

വാകടവീട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യയെ കൊലപ്പെടുത്തിയത്. വാക്കു തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. വീടിന്റെ രണ്ടാം നിലയില്‍ ഒരു മാസമായി വിദ്യയും ഭര്‍ത്താവും രണ്ട് മക്കളും വാടകയ്ക്ക് താമസിക്കുകയായിരുന്നു.

also read: സഞ്ചരിക്കുന്ന ചരക്കു തീവണ്ടിക്ക് മുകളിൽ കയറി യോഗ ചെയ്ത് യുപി വിദ്യാർത്ഥികൾ; അറസ്റ്റിൽ

കഴിഞ്ഞ ദിവസം വൈകീട്ട് മൂത്ത മകന്‍ സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ അമ്മ രക്തം വാര്‍ന്നു കിടക്കുന്നതാണ് കണ്ടത്. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. ഇതില്‍ സംശയം തോന്നിയ പോലീസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

Exit mobile version