കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടു ദുരന്തം; ബോട്ടിന് വഴിവിട്ട് സഹായം ചെയ്ത അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

tanur boat tragedy| bignewslive

മലപ്പുറം: കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത.് ഉദ്യോഗസ്ഥര്‍ രണ്ടുപേരും എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

also read: വഴക്കിനിടെ അരുംകൊല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി മകള്‍, അറസ്റ്റ്

പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ ഈ പരാതി മുഖവിലയ്ക്കെടുക്കാന്‍ പ്രസാദ് തയ്യാറായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

also read: നോവയുടെ വളയം പിടിച്ച് അനുഗ്രഹ; കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തം!

കൂടാതെ രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയറാണ്. കൃത്യമായ പരിശോധന നടത്തിയില്ലെന്നും, ചട്ടവിരുദ്ധമായാണ് അനുമതി നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Exit mobile version