വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊന്ന് ജോലി ചെയ്യുന്ന ക്ഷേത്രത്തിനടുത്തുള്ള അഴുക്കുചാലില്‍ തള്ളി, രണ്ട് കുട്ടികളുടെ പിതാവായ പൂജാരി അറസ്റ്റില്‍

ഹൈദരാബാദ്: കാമുകിയെ കൊന്ന് താന്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തിനടുത്തുള്ള അഴുക്കുചാലില്‍ തള്ളിയ പൂജാരി അറസ്റ്റില്‍. തെലങ്കാനയിലാണ് സംഭവം. 30 വയസുകാരിയായ അപ്സരയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സായ് കൃഷ്ണയെന്ന പൂജാരി അറസ്റ്റിലായി.

ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

also read:‘പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രി, ഞാന്‍ നേരിന്റെ പാതയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു’; നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മിലേക്ക്

ഷംഷാബാദില്‍ വച്ച് അപ്സരയെ കൊലപ്പെടുത്തിയ സായ് കൃഷ്ണ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സരൂര്‍നഗറിലേക്ക് മാറ്റി. പിന്നാലെ താന്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തിന് അടുത്തുള്ള എംആര്‍ഒ ഓഫിസിന് പിന്നിലുള്ള മാന്‍ഹോളില്‍ മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിച്ചു.

also read:അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിനായി മഹാഗണപതി ഹോമം, വഴിപാട് നേര്‍ന്നത് വടക്കഞ്ചേരി സ്വദേശിനി

ഇതിന് പിന്നാലെ അപ്സരയെ കാണ്‍മാനില്ലെന്ന് പറഞ്ഞ് മെയ് 3ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഷംഷാബാദ് ബസ് സ്റ്റാന്‍ഡില്‍ താന്‍ അപ്സരെ കൊണ്ടുവിട്ടുവെന്നും അതില്‍ പിന്നെ അപ്സരയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സായ്കൃഷ്ണ പറഞ്ഞു.

അപ്സര തന്റെ അന്തിരവളാണെന്നും ഭദ്രാചലത്തേക്കാണ് അപ്സര പോയതെന്നും സായ് കൃഷ്ണ പൊലീസില്‍ മൊഴി നല്‍കി. എന്നാല്‍ കേസ് അന്വേഷണം പുരോഗമിക്കവെ സായ് കൃഷ്ണയില്‍ പൊലീസിന് സംശയം തോന്നിത്തുടങ്ങി. പിന്നാലെ നടത്തിയ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് സായ്കൃഷ്ണ കുറ്റം സമ്മതിച്ചത്.

Exit mobile version