നാടിനെ നടുക്കിയ ബോട്ടപകടം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: താനൂരില്‍ ബോട്ടപകടത്തില്‍ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പത്ത് ദിവസത്തിനകം മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

22 പേരാണ് ബോട്ടപകടത്തില്‍ മരിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. മേയ് 19 ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസര്‍ ഇപ്പോഴും ഒളിവിലാണ്.

also read: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്നു, 15കാരന് ദാരുണാന്ത്യം, ദുരന്തവാര്‍ത്ത കേട്ട ഞെട്ടലോടെ നാട്

നാസറിന്റെ വാഹനം എറണാകുളത്ത് നിന്നും പിടികൂടി. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

also read: ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന

ഉടനെ തന്നെ നാസര്‍ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനില്‍ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version