ക്രൂരപീഡനത്തിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കി അമ്മ, മകന് ജീവപര്യന്തം തടവ് ശിക്ഷ

ഹരിയാന: ഹരിയാനയില്‍ പെറ്റമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പട്ടൗഡിയിലാണ സംഭവം. മകന്റെ ക്രൂരപ്രവര്‍ത്തിയാണ് മറ്റൊരു മാര്‍ഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും കോടതി പരാമര്‍ശിച്ചു.

തടവുശിക്ഷയ്ക്ക് പിന്നാലെ പ്രതിക്ക് ഇരുപതിനായിരം രൂപ പിഴയും ഗുരുഗ്രാം കോടതി ചുമത്തി. ‘കുടക്കീഴില്‍ താന്‍ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകന്‍ അമ്മയോട് പെരുമാറിയത്’ കോടതി പറഞ്ഞു. 2020 നവംബര്‍16നാണ് സംഭവം.

also read: സ്വകാര്യ ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നു കഴിച്ച നവജാതശിശു ഗുരുതരാവസ്ഥയില്‍, ചോദിക്കാനെത്തിയ പിതാവിനെ ക്രൂരമായി മര്‍ദിച്ച് ഡോക്ടറും മകനും, പരാതി

തൂങ്ങി മരിച്ചനിലയിലായിരുന്നു സ്ത്രീയെ കണ്ടെത്തിയത്. പിന്നാലെ ഇവരുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തന്റെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ലെന്നും സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇയാള്‍ ആരോപിച്ചു.

also read: ബന്ധുവീട്ടില്‍ നിന്നും അത്താഴം കഴിച്ചിറങ്ങി, 49കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

20 വര്‍ഷം മുന്‍പ് ആദ്യ ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനെ സ്ത്രീ വിവാഹം ചെയ്തിരുന്നു. ഇ്‌യാളാണ് പരാതി നല്‍കിയത്. ഭാര്യയുടെ മൂത്ത മകന്‍ ലഹരിക്കടിമയാണെന്നും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇയാള്‍ പൊലീസില്‍ പറഞ്ഞു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Exit mobile version