ബന്ധുവീട്ടില്‍ നിന്നും അത്താഴം കഴിച്ചിറങ്ങി, 49കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

ആയൂര്‍: കൊല്ലത്ത് നിന്നും കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തില്‍ പരേതനായ ഭാസ്‌കരന്റെ മകന്‍ വിജയന്റെ (ഉണ്ണി) മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ 17നു രാത്രി മുതല്‍ കാണാനില്ലായിരുന്നു. കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന വിജയന്‍ അഞ്ചു ദിവസം മുന്‍പാണു നാട്ടിലെത്തിയത്. അവിവാഹിതനാണ്. വിജയന്‍ ഒറ്റയ്ക്കായിരുന്നു താമസം.

also read: കുഞ്ഞ് ജനിച്ച സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; പിന്നാലെ മലയാളി യുവാവ് ഭാര്യ പ്രസവിച്ച് കിടക്കുന്ന യുകെയിലെ ആശുപത്രിയിൽ മരിച്ചനിലയിൽ; കണ്ണീർ

ഭക്ഷണം കഴിച്ചിരുന്നത് സമീപത്തെ ബന്ധുവീട്ടില്‍ നിന്നാണു. എന്നാല്‍ 17 നു രാത്രി അത്താഴം കഴിച്ച ശേഷം ഇവിടെ നിന്നു മടങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കിണറ്റില് മൃതദേഹം ക്‌ണ്ടെത്തിയത്.

also read: മിൽമ റിച്ച് പാലിന്റെ രണ്ടു രൂപ വിലവർധന പിൻവലിച്ചു; സ്മാർട്ട് പാലിന്റെ വില വർധനവിൽ മാറ്റമില്ലെന്നും മന്ത്രി

വീട്ടുകാര്‍ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ ഒരാളുടെ കാല്‍ ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് വിവരം ചടയമംഗലം പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

വിജയന്റെ തലയില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആള്‍മറ കുറവുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണപ്പോള്‍ തല ഇടിച്ചതാകാം മരണ കാരണമെന്നു പൊലീസ് പറഞ്ഞു. സംസ്‌കാരം നടത്തി. ചടയമംഗലം പൊലീസ് കേസെടുത്തു

Exit mobile version