വിദഗ്ധരുടെ സേവനങ്ങള്‍, 24 മണിക്കൂറും ആംബുലന്‍സ് സൗകര്യം, ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരുമെന്ന് മന്ത്രി വീണ ജോര്‍ജ്

കൊച്ചി: ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തീപിടുത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐപി സൗകര്യം തുടരും. കൂടാതെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും. പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്‍ കൃത്യമായ ദിവസങ്ങളില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

also read:ഭാര്യയ്ക്ക് മൂന്നുതവണ ഗര്‍ഭഛിദ്രം, കുഞ്ഞുണ്ടാവാന്‍ അയല്‍വാസിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയ യുവാവ്, നടുക്കുന്ന സംഭവം

ഇവിടെ 24 മണിക്കൂറും ആംബുലന്‍സ് സേവനങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബ്രഹ്‌മപുരം തീപിടുത്തത്തെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സാഹചര്യം വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

also read: കുഞ്ഞിന്റെ നൂലുകെട്ടിന് തലേദിവസം തലാഖ് ചൊല്ലി; ക്രൂരമായി ഉപദ്രവിച്ചു; അസുഖമാണെന്ന് വീട്ടുകാരോട് പറഞ്ഞു; യുവതി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത

കൂടാതെ തീ അണയ്ക്കാനായി മറ്റു ജില്ലകളില്‍ നിന്ന് എത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെഡിക്കല്‍ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version