ഭാര്യയ്ക്ക് മൂന്നുതവണ ഗര്‍ഭഛിദ്രം, കുഞ്ഞുണ്ടാവാന്‍ അയല്‍വാസിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയ യുവാവ്, നടുക്കുന്ന സംഭവം

കൊല്‍ക്കത്ത: കുഞ്ഞുണ്ടാകാന്‍ വേണ്ടി അയല്‍വാസിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലി നല്‍കിയ യുവാവ് അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശി അലോക് കുമാറാണ് പിടിയിലായത്. ചാക്കിനുള്ളില്‍ നിറച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ടില്‍ജാലയിലെ അലോകിന്റെ വീട്ടില്‍ വച്ചാണ് പൊലീസ് ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മൂന്ന് തവണ യുവാവിന്റെ ഭാര്യക്ക് ഗര്‍ഭഛിദ്രം സംഭവിച്ചിരുന്നു.

also read: ‘ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’, സോഷ്യല്‍മീഡിയയില്‍ നോവായി പ്രിയനടനെ അവസാനമായി അണിയിച്ചൊരുക്കുന്ന ചിത്രം

തുടര്‍ന്ന് കുഞ്ഞുണ്ടാവാന്‍ വേണ്ടിയുള്ള പരിഹാരത്തിനായി യുവാവ് മന്ത്രവാദിയെ സന്ദര്‍ശിക്കുകയായിരുന്നു. ഇയാളുടെ നിര്‍ദേശമനുസരിച്ചാണ് എഴുവയസുകാരിയെ ബലി നടത്തിയത്. നരബലി നടത്തിയാല്‍ കുഞ്ഞുണ്ടാവുമെന്ന് മന്ത്രവാദി പറഞ്ഞതായി യുവാവ് പോലീസിനോട് പറഞ്ഞു.

also read: കുഞ്ഞിന്റെ നൂലുകെട്ടിന് തലേദിവസം തലാഖ് ചൊല്ലി; ക്രൂരമായി ഉപദ്രവിച്ചു; അസുഖമാണെന്ന് വീട്ടുകാരോട് പറഞ്ഞു; യുവതി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ടില്ജാല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

Exit mobile version