ഭാര്യയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 58കാരന് ഏഴുകൊല്ലം കഠിന തടവ് ശിക്ഷ

തൃശൂര്‍: ഭാര്യയുടെ ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ അമ്പത്തിയെട്ടുകാരന് ഏഴ് കൊല്ലം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം.

ഒല്ലൂര്‍ അഞ്ചേരിച്ചിറ ഗുരുദേവ ലൈനില്‍ താമസിക്കുന്ന ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. 2017 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

also read: കൈകാര്യം ചെയ്യേണ്ടത് ലക്ഷങ്ങൾ; കേൾക്കുന്നത് അസഭ്യവും, വിശ്രമവുമില്ല; മാനസിക പിരിമുറുക്കം കുറക്കാൻ ബെവ്‌കോ ജീവനക്കാർക്ക് ഡോക്ടറുടെ സേവനം

ബഞ്ചമിന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ബന്ധുക്കളോടൊപ്പം വിദേശത്തുനിന്നും എത്തിയതായിരുന്നു പെണ്‍കുട്ടി. പ്രതി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ചടങ്ങുകള്‍ക്കു ശേഷം തിരികെ പോകാനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഷോപ്പിംഗിനായി പുറഞ്ഞ് പോയ സമയത്ത് വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു.

also read; എലിക്കെണി കേസ് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുരുക്കി ജിഷ മോൾ; കള്ളനോട്ട് കേസിലെ കൃഷി ഓഫീസർ സ്ഥിരം പ്രശ്‌നക്കാരി

അപ്പോഴും പെണ്‍കുട്ടിയെ പ്രതി വീണ്ടും ഉപദ്രവിച്ചിരുന്നു. പിന്നീട് വിദേശത്തുവച്ചാണ് ഇക്കാര്യം അവിടുത്തെ സ്‌കൂളില്‍ വച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version