സ്വപ്‌ന വന്ന് കുടുംബാംഗങ്ങളെ ചീത്തവിളിച്ചിട്ടും മാനനഷ്ടത്തിന് പരാതി നൽകാത്തതെന്ത് എന്ന് വിഡി സതീശൻ; മന്ത്രിമാർ അദ്ദേഹത്തിന്റെ വാലാട്ടികൾ അല്ലെന്ന് റിയാസ്

തിരുവനന്തപുരം: കഴിഞ്ഞദിവസം നിയമസഭയിൽ ഉണ്ടായ വാക്തർക്കം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനുമറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവൻ ചീത്തവിളിച്ചിട്ടും മാനനഷ്ടത്തിന് ഒരു പരാതിപോലും നൽകാത്ത ആളാണ് പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയുന്നതെന്ന് സതീശൻ പറയുന്നു.

അതേസമയം, രാഷ്ട്രീയമായി മറുപടിയില്ലാത്തതിനാലാണ് പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്ഷേപിക്കുന്നതെന്നും കേരളത്തിലെ മന്ത്രിമാർ അദ്ദേഹത്തിന്റെ വാലാട്ടികളല്ലെന്നുമാണ് റിയാസ് തിരിച്ചടിച്ചത്.

ബുധനാഴ്ച നിയമസഭയിൽ നടന്ന രൂക്ഷമായ വാക് പോരാട്ടത്തിന് ശേഷം ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചിരുന്നു. സ്പോൺസേർഡ് സീരിയലിൽ വർക്ക് ചെയ്യുന്ന ആളല്ല താൻ എന്ന് അദ്ദേഹം റിയാസിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ALSO READ- ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തും, തക്കം നോക്കി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവൻ ചീത്തവിളിച്ചിട്ടും മാനനഷ്ടത്തിന് ഒരു നോട്ട് പോലും അയക്കാത്ത ആളാണ് പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയുന്നതെന്നാണ് സതീശൻ പറഞ്ഞത്.

കൂടാതെ, രാഷ്ട്രീയ പാരമ്പര്യം ഇല്ലെന്നും ജയിലിൽ കിടന്നിട്ടില്ലെന്നുമുള്ള റിയാസിന്റെ വിമർശനത്തോട് ഈ അസംബ്ലി കാലാവധി പൂർത്തിയാക്കുന്നതോടെ എംഎൽഎ ആയി കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ആളാണ് താനെന്നാണ് അദ്ദേഹം പറഞ്ഞത്.

Exit mobile version