ടിവി ഇടാനും ഡോറ് തുറക്കാൻ പോലും അച്ഛന്റെ പ്രായമുള്ള പോലീസുകാർ; വനിതാ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? വിമർശിച്ച് കെബി ഗണേഷ്‌കുമാർ

കൊല്ലം: വനിതാ ഐപിഎസ് ഓഫീസർമാരെ രൂക്ഷമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിമർസനം.

”പുതിയ ഐപിഎസുകാർക്ക് കൈയിൽ ഉളുക്കുണ്ടോ? ടിവി ഓൺചെയ്യാനും വാഹനത്തിന്റെ ഡോർ തുറന്നുകൊടുക്കാനും ഗൺമാൻ വേണം. എസ്പി വന്നാൽ ഗൺമാൻ ഡോർ തുറന്നാലേ പുറത്തിറങ്ങൂ. സ്വന്തമായി ഡോർ തുറക്കാൻ കൈയിൽ ഉളുക്കുണ്ടോ? അച്ഛന്റെ പ്രായമുള്ള പോലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഇത് ശരിയാണോ. ജന്മികളോ മറ്റോ ആണോ എന്ന് ഗണേഷ് കുമാർ ഉന്നയിച്ചു.

ഓർഡർലി സംസ്‌കാരത്തിന്റെ കാലം കഴിഞ്ഞെന്നും ചിലർ എനിക്കും സ്‌നേഹം കൊണ്ട് ഡോർ തുറന്നുതരും. വേണ്ടാന്ന് ഞാൻ പറയും. ഡോർ തുറക്കാൻ ആരോഗ്യമില്ലാത്തപ്പോൾ അതുനോക്കാം. ഇപ്പോൾ ആരോഗ്യമുണ്ടെന്നാണ് ഗണേഷ് കുമാർ പറയുന്നത്.

പോലീസിനെ കാണേണ്ടത് അങ്ങനെയല്ല. എംഎസ്സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോൾ സിവിൽ പോലീസ് ഓഫീസർമാരായി ജോലി നോക്കുന്നത്. ഇവരെ കൊണ്ട് ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാൽ അതിൽ താൻ പ്രതിഷേധിക്കുമെന്നും അടിമത്വത്തിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ- മലപ്പുറത്ത് 17കാരി ട്രെയിനിന് മുന്നിൽ ചാടി മരിച്ചത് ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് കാമുകൻ പിണങ്ങിയത് കാരണം; യുവാവ് അറസ്റ്റിൽ

പോലീസ് സ്റ്റേഷനുകളിൽ 184 പൊലീസുകാരുടെ കുറവേയുള്ളൂവെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അത് തമാശമായിട്ടാണ് തോന്നിയത്. എംഎൽഎമാർക്കൊപ്പം നാലും അഞ്ചും പേർ വെറുതെ ഉണ്ട്. ഇവരെ മടക്കി സ്റ്റേഷനിലേക്ക് വിട്ടാൻ ഒരു മണിക്കൂറിനുള്ളിൽ ഈ കുറവ് നികത്താനാകുമെന്നും സത്യം പറയന്നതിന് തനിക്ക് എതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം ചോദ്യം ചെയ്തു.

യാഥാർത്ഥ്യം പറയാൻ കെ ബി ഗണേഷ് കുമാറെ വരൂ. അതു പറയുമ്പോൾ ഭരണമുന്നണി വിട്ട് പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version