പട്ടാപ്പകല്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണി, തട്ടിയെടുത്തത് അരലക്ഷം രൂപ, നാലംഗ സംഘം അറസ്റ്റില്‍

കോഴിക്കോട് : കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ നാലംഗ സംഘം പോലീസ് പിടിയില്‍. കോഴിക്കോടാണ് സംഭവം. മലപ്പുറം സ്വദേശിയെ ഭീഷണിപ്പെടുത്തി അരലക്ഷംരൂപയോളമാണ് സംഘം കവര്‍ന്നത്.

ചാപ്പയില്‍ അര്‍ഫാന്‍, ചക്കുംകടവ് സ്വദേശി അജ്മല്‍ ബിലാല്‍, അരക്കിണര്‍ സ്വദേശി റഹീഷ്, മാത്തോട്ടം സ്വദേശി റോഷന്‍ അലി എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. രാസലഹരിയായ എംഎഡിഎംഎക്ക് പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

also read:ജനപ്രിയമാകുമോ?, കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയോടെ രാജ്യം

ഇക്കഴിഞ്ഞ 21ന് മലപ്പുറം ചെമ്മാട് സ്വദേശിയെ കോഴിക്കോട് കോട്ടപ്പറമ്പില്‍ വച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്, ഇരുചക്രവാഹനത്തില്‍ കോട്ടപ്പറമ്പ് പരിസരത്തെത്തിയ പരാതിക്കാരനില്‍ നിന്ന് മൊബൈല്‍ഫോണും എടിഎം കാര്‍ഡുകളും കൈക്കലാക്കി .

also read: പട്ടിയുടെ ബെല്‍റ്റ് പോലെ ‘ഡോ’കള്‍ തൂക്കിയിടുന്നവര്‍: ‘പോടോ’ എന്ന് പറയാന്‍ കെല്പുള്ള കുട്ടികള്‍ കേരളത്തിലില്ലേ, ജോയ് മാത്യു

തുടര്‍ന്ന് അരലക്ഷം രൂപയോളം തട്ടി. അറസ്റ്റിലായ അര്‍ഫാന് നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 18 കവര്‍ച്ചാകേസുകളുണ്ട്.

Exit mobile version