ക്ഷേത്രത്തിലെ വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്ത് മാനസിക രോഗി, ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

തൃശൂര്‍: ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തെറിഞ്ഞ് മാനസിക രോഗി. കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലസ്ഥാനത്തിന് നേരെയാണ് മാനസിക രോഗിയുടെ ആക്രമണം. സംഭവത്തില്‍ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനാണ് അറസ്റ്റിലായത്.

അക്രമി വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അക്രമിയെ പിടികൂടിയത്.

also read: തിരിച്ചത് കല്യാണ വീട്ടിലേക്ക്;ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനിന്ന കൂട്ടുകാരനെയും വലിച്ച് കയറ്റി ആ അഞ്ചുപേര്‍ യാത്രയായത് കൂട്ടമരണത്തിലേക്ക്

തെക്കെ നടയില്‍ പഴയ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള കുരുംബയമ്മയുടെ ക്ഷേത്രത്തിന് നേരെയാണ് അക്രമണം ഉണ്ടായത്. ക്ഷേത്രത്തിന്റെ സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ കൊണ്ടുള്ള വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കയറിയ അക്രമി ഇരുമ്പ് ദണ്ഡ് കൊണ്ട് കരിങ്കല്‍ വിഗ്രഹവും, ദീപസ്തംഭവും അടിച്ചു തകര്‍ക്കുകയായിരുന്നു.

also read: നേട്ടത്തിലും അവര്‍ ഒരുമിച്ച്! ഉറ്റ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് റാങ്ക്

സംഭവം കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ക്ഷേത്രത്തിനകത്ത് ഇരിക്കുകയായിരുന്ന അക്രമി പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Exit mobile version